തൃശ്ശൂർ : നാഷണൽ ഹൈവേയെ കേന്ദ്രീകരിച്ച് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് സ്ഥിരമായി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി സമയങ്ങളിൽ വീടുകൾ നിരീക്ഷിച്ച് കുത്തിപ്പൊളിച്ച് അകത്ത് കയറുകയും ബാത്ത്‌റൂം ഫിറ്റിംഗ്സ്, ഗ്യാസ് സിലിണ്ടർ, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചശേഷം ചേറ്റുവയിലുള്ള ആക്രി കച്ചവടത്തിന്റെ മറവിൽ വിൽപ്പന നടത്തുകയായിരുന്നു ഇവർ.ഡാലിഗവോൺ പി.ടി., ചിരാങ്ക്, അസ്സാം സ്വദേശി ഹബിസുൽ റഹ്‍മാൻ (30), ന്യൂ പ്രിൻസ് കോളനി, തിലക് മാർഗ്, ഡെൽഹി സ്വദേശി യൂനസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്പെക്ടർ വി.വി. വിമൽ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബാസിത്, ഫൈസൽ, മനോജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അൻവർ സാദത്, സിവിൽ പോലീസ് ഓഫീസർമാരായ രജിത്, റോബർട്ട്, അനൂപ്, അരുൺ ജി., മുജീബ് എന്നിവരും പങ്കെടുത്തു.




