ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന എസ്ഐആർ നടപടികൾ ഇനി രണ്ട് ദിവസം കൂടി നീട്ടാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ച നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം കോടതി നിരസിച്ചു. എന്യുമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേസ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളും എസ്ഐആറിനെ പിന്തുണയ്ക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതിനിടെ, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച ലോക്‌സഭയിൽ തുടങ്ങി. എസ്ഐആർ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള അധികാരം കമ്മീഷന് ഇല്ലെന്ന് മനീഷ് തിവാരി ആരോപിച്ചു. ഇവിഎമ്മുകളിൽ കൃത്രിമത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസിന്റെ ആവശ്യമൊന്നും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




