സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; 1.5 ലക്ഷം രൂപ എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിമാനയാത്രക്കിടെ നേരിട്ട മോശം അനുഭവത്തെ തുടർന്ന് എയർ ഇന്ത്യ അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.വിമാനത്തിലെ മുഴുവനായുള്ള അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നടപടിയ്ക്ക് ഉത്തരവുണ്ടായത്.വിമാനത്തിലെ തകർന്ന സീറ്റുകൾ, വൃത്തിഹീനമായ ശുചിമുറികൾ, കൂടാതെ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം എന്നികാരണങ്ങൾ. യാത്രക്കാരിൽ നിന്ന് വലിയ തുക ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ പരാതികൾ പരിഗണിച്ച കോടതി, അവർക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും പരിഹാരമായാണ് ഈ തുക അനുവദിച്ചത്.

2023 സെപ്റ്റംബറിൽ ആയിരുന്നു സംഭവം. ശൈലേന്ദ്ര ഭട്നാഗറും മകളും 15 മണിക്കൂർ നീണ്ട യാത്രയാണ് നടത്തിയത്. യാത്രയിലുടനീളം തങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി ഇവർ കോടതിയെ അറിയിച്ചു. തകരാറിലായ സീറ്റുകൾ, പ്രവർത്തിക്കാത്ത കോൾ ബട്ടണുകൾ, ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സ്ക്രീനുകൾ പ്രവർത്തിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന പ്രശ്നങ്ങൾ. കൂടാതെ, വൃത്തിഹീനമായ ശൗചാലയങ്ങൾ, വിമാനത്തിനുള്ളിലെ ദുർഗന്ധം, നിലവാരമില്ലാത്ത ഭക്ഷണം എന്നിവയെക്കുറിച്ചും പരാതിയിൽ വിശദീകരിക്കുന്നു. യാത്രക്കിടെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും അവർ പ്രതികരിച്ചില്ലെന്നും ഇത് തങ്ങളെ മാനസികമായി തളർത്തിയെന്നും പരാതിക്കാർ പറഞ്ഞു.

വിമാനം യാത്രയ്ക്ക് മുൻപുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയതാണെന്നും, ബിസിനസ് ക്ലാസിലേക്ക് സീറ്റ് അപ്‌ഗ്രേഡ് ചെയ്യാത്തതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും എയർ ഇന്ത്യ വാദിച്ചു. എന്നാൽ, പരാതിക്കാരൻ മുൻപ് അയച്ച നോട്ടീസിന് മറുപടി നൽകാത്ത എയർ ഇന്ത്യയുടെ നടപടിയെ കമ്മീഷൻ വിമർശിച്ചു. എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മൗനം പരാതിയിലെ സത്യസന്ധതയെ ശരിവെക്കുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തി.

മാനസിക വിഷമത്തിനും പീഡനത്തിനും പകരമായി പിതാവിനും മകൾക്കും 50,000 രൂപ വീതം നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ, കോടതി ചിലവുകൾക്കായി 50,000 രൂപ കൂടി നൽകുന്നതോടെ ആകെ നഷ്ടപരിഹാര തുക 1.5 ലക്ഷം രൂപയാകും. ടിക്കറ്റ് നിരക്കായ 3.18 ലക്ഷം രൂപ പൂർണ്ണമായും തിരികെ നൽകണമെന്ന ആവശ്യം യാത്ര പൂർത്തിയാക്കിയതിനാൽ കമ്മീഷൻ അനുവദിച്ചില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.