പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസങ്ങളിൽ മാത്രമാണ് ഡോക്ടർ മെഡിക്കൽ കോളേജിൽ എത്തുക. മുൻപ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ശിവപ്രസാദ് വിശദീകരണം നൽകി. കോളേജിലെ അപര്യാപ്തതകളെ കുറിച്ചുള്ള നോട്ടീസ് പൊതുവായി ഔദ്യോഗിക രീതിയിൽ ഒട്ടിക്കൊടുത്തത് താൻ അല്ലെന്നും, സംഭവത്തിൽ താൻ നിരപരാധിയാണെന്നുമനു ഡോക്ടർ പറഞ്ഞത്. വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് നൽകിയിട്ടുണ്ട്.
ഡോ. ശിവപ്രസാദ്, മുൻപ് നൽകിയ സമ്മത പത്രത്തിലെ ആക്ഷേപങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും പറയുന്നു. അദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ അപേക്ഷ ആരോഗ്യവകുപ്പിൽ പരിഗണനയിലാണ്. നോട്ടീസിൽ പറഞ്ഞതു പോലെ, ശസ്ത്രക്രിയ നടത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിയണം. ആവശ്യമായ ഉപകരണങ്ങളില്ലായ്മ ജീവഹാനി വരെ ഉണ്ടാക്കാമെന്നും, പര്യാപ്ത പരിശീലനം ലഭ്യമല്ലാത്ത ജീവനക്കാർ, പൊളിഞ്ഞു വീഴുന്ന പെയിന്റുകൾ എന്നിവ മൂലം അണുബാധയുടെ സാധ്യത ഉണ്ടെന്നും നോട്ടീസ് പറയുകയായിരുന്നു. പിന്നീട് സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തിരുന്നു.






