യോർക്ക്ഷെയർ: കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയെ എൻഎച്ച്എസ് ജോലിയിൽ നിന്ന് പുറത്താക്കി. കിങ്സ്റ്റൺ അപ്പോൺ ഹള്ളിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
നാരങ്ങ വെള്ളം, വെളിച്ചെണ്ണ, ആപ്പിൾ സൈഡർ വിനാഗിരി എന്നിവ കാൻസറിന് ചികിത്സയെന്നു പറയുകയും, പഞ്ചസാര ഒഴിവാക്കിയാൽ രോഗം മാറുമെന്നുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ യോഗ, പ്രത്യേക ഭക്ഷണരീതി, വെള്ളം കുടിക്കുന്ന രീതികൾ തുടങ്ങിയവയും രോഗികൾക്ക് നിർബന്ധിപ്പിച്ചു.
ഇത്തരത്തിലുള്ള നിർദേശങ്ങൾ രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതോടെ സഹപ്രവർത്തകർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി ഈ ഉപദേശങ്ങൾ നൽകിയതാണെന്ന് വ്യക്തമായതോടെ എൻഎച്ച്എസ് നടപടി സ്വീകരിച്ചു.






