Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലിനീകരണ നിയന്ത്രണത്തിൽ കുടുങ്ങി ഹൗസ്ബോട്ടുകൾ; വേമ്പനാട്ടുകായലിൽ പ്രതിസന്ധി രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടുകായലിൽ നാളെ മുതൽ വിലക്ക്. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ.

​നിലവിൽ ജില്ലയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. ആർ ബ്ലോക്കിൽ ഉടമകളുടെ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ നശിച്ച ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തല ഇൻഫോപാർക്കിലെ പ്ലാന്റിൽ മാലിന്യം എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ, നിലവിൽ വലിയ ചെലവിൽ ബ്രഹ്മപുരത്തെ പ്ലാന്റിനെയും കുമരകത്തെയുമാണ് ബോട്ട് ഉടമകൾ ആശ്രയിക്കുന്നത്.

​ശുചിമുറി മാലിന്യത്തിന് പുറമെ അടുക്കളയിൽ നിന്നുള്ള വെള്ളവും, സഞ്ചാരികൾ കുളിക്കുന്ന വെള്ളവും ശേഖരിച്ച് ശുദ്ധീകരിക്കണമെന്ന പുതിയ നിർദ്ദേശം വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരാൾ ശരാശരി 500 മുതൽ 1000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇത്രയധികം വെള്ളം ബോട്ടിൽ സംഭരിക്കുകയോ പെട്ടെന്ന് ശുദ്ധീകരിക്കുകയോ ചെയ്യുന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാണെന്ന് ഉടമകൾ പറയുന്നു.

​ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ തിടുക്കത്തിൽ നിയമം നടപ്പിലാക്കുന്നത് ടൂറിസം മേഖലയെ തകർക്കുമെന്ന് ഉടമകൾ ആശങ്കപ്പെടുന്നു. ബയോ ട്രീറ്റ്മെന്റ് സംവിധാനങ്ങൾ പല ബോട്ടുകളിലും ഉണ്ടെങ്കിലും പുതിയ കർശന നിർദ്ദേശങ്ങൾ പാലിക്കാൻ കൂടുതൽ സാവകാശവും സർക്കാർ സഹായവും ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, നാളെ മുതൽ പരിശോധന കർശനമാക്കിയാൽ നൂറുകണക്കിന് ഹൗസ്ബോട്ടുകൾ കായലിൽ കെട്ടിയിടേണ്ടി വരും. ഇത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer