മെക്സിക്കോ സിറ്റി: ലോകകപ്പിലെ ആദ്യ മത്സരം തന്നെ അതിനാടകീയം. രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും പിറന്ന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റിൽ യൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോർ ചെയ്തത്.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ദക്ഷിണാഫ്രിക്കൻ ഗോളിയുടെ മിന്നും പ്രകടനമാണ് മെക്സിക്കോയുടെ പല ഗോളുകളും തടഞ്ഞത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു. രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാർഡ് ലഭിച്ചു.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോയ്ക്ക് തോൽവിയാണ് പതിവ്. മുൻപ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോൾ അഞ്ചിലും തോൽവി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.






