Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മേപ്പാടി മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൂരൽമല: വയനാട് മേപ്പാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. തുരങ്കപാത നിർമ്മാണം നടത്തുന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. ഏകദേശം 16 തൊഴിലാളികളെ കാണാനില്ലെന്നാണ് പ്രാഥമിക വിവരം. 18 ഓളം പേർ മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്നാണ് സൂചന.

രണ്ടാഴ്ച മുൻപ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളികൾ ക്യാമ്പുകളിൽ തന്നെ തുടരുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.

മണ്ണിടിച്ചിലിൽ വീടുകളും സമീപത്തെ പള്ളിയും തകർന്നു. നിരവധി വാഹനങ്ങൾ ചെളിയിൽ കുടുങ്ങി. പാലവും റോഡും തകർന്നതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി, ഹിറ്റാച്ചി തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ, തുടർച്ചയായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Advertisement
WhiteswanTV Footer