കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിന് തടസമെന്ന് പയ്യന്നൂർ പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ജൂലൈ 10നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ദേവാൻഷ് ശൗര്യ മരിച്ചത്. നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ മാത്രമാണ് കേസിലെ പ്രതിയെന്നും സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പയ്യന്നൂർ പൊലീസ് വിശദീകരിച്ചു.


