Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ; ചാമ്പ്യൻസ് ലീഗും തൂക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണ്ട് വർഷം മുൻപ് ജർമനിയിൽ നിന്ന് ഒരു ബാഗുമായി ബാഴ്സലോണയിലെത്തിയ മനുഷ്യൻ. ക്യാമ്പ് നൗവിന്റെ സൈഡ്‌ലൈനിനരികിൽ നിന്ന് തന്റെ ടീമിന്റെ മുന്നേറ്റം നോക്കി നിൽക്കുകയായിരുന്നു ഹൻസി ഫ്ലിക്ക്.

ബാഴ്സലോണയും റേസിങ് സാന്റാൻഡറും തമ്മിലുള്ള മത്സരം 89-ാം മിനിറ്റിലേക്ക് കടന്നപ്പോൾ ഇടതുഫ്ലാങ്കിലൂടെ രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് കരിം അഡെയ്മി മുന്നേറി. ബോക്സിനുള്ളിലേക്ക് കുതിക്കുമ്പോൾ ലമീൻ യമാലും സമാന്തരമായി മുന്നേറുന്നുണ്ടായിരുന്നു. ഷോട്ടിനുള്ള നീക്കമെന്ന് തോന്നിപ്പിച്ച ശേഷം അഡെയ്മി പന്ത് യമാലിന് കൈമാറി. യൂലെൻ അഗിറെസബാലയുടെ നീക്കത്തെ മറികടന്ന് യമാലിന്റെ ഫിനിഷ് ഗോൾ.

ഗോൾ നേടിയതിന് പിന്നാലെ ഇരുകൈകളും വിടർത്തി അഡെയ്മി ബോക്സിനുള്ളിൽ വീണു. തൊട്ടുപിന്നാലെ യമാലും സമാനമായ രീതിയിൽ ആഘോഷിച്ചു. താൻ രണ്ട് വർഷത്തോളമായി മൂർച്ച കൂട്ടിക്കൊണ്ടിരുന്ന ഫ്രണ്ട് ലൈൻ ഇപ്പോൾ അതിന്റെ പൂർണതയിലേക്ക് എത്തുന്നത് ഫ്ലിക്ക് സൈഡ്‌ലൈനിൽ നിന്ന് നോക്കിനിന്നു.

ഒരു ഹാൻഡ് ബാഗുമായി ബാഴ്സലോണയിലെത്തിയ ഫ്ലിക്കിനെ അന്ന് ക്ലബ് ആരാധകർ പോലും വലിയ പ്രതീക്ഷകളോടെയായിരുന്നില്ല വരവേറ്റത്. എന്നാൽ ഇന്ന്, ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണ നടത്തുന്നത് ക്ലബ് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ കുതിപ്പാണ്.

ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലുമായി തുടർച്ചയായ ഏഴ് മത്സരങ്ങൾ. എതിരാളികളുടെ വലയിൽ പന്തെത്തിയത് 33 തവണ. ഒരു സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങൾ വിജയിക്കുന്നത് ബാഴ്സലോണയുടെ ചരിത്രത്തിൽ തന്നെ അപൂർവ നേട്ടമാണ്.

റേസിങ് സാന്റാൻഡർ മധ്യനിര താരം സെർഹിയോ കനാലസിന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഇറ്റ് ഈസ് മാഡ്‌നസ്.”

ഫ്ലിക്കിന് കീഴിലെ ഏറ്റവും ശക്തമായ ബാഴ്സലോണയാണോ ഇത്തവണത്തേത് എന്ന ചോദ്യം ഉയർന്നാൽ, സീസണിന്റെ തുടക്കം നൽകുന്ന സൂചനകൾ അതിലേക്കാണ് വിരൽചൂണ്ടുന്നത്.

റേസിങ് സാന്റാൻഡറിനെതിരായ മത്സരത്തിൽ 60-ാം മിനിറ്റിൽ മധ്യനിരയിലെ പ്രധാന താരങ്ങളായ പെഡ്രിയെയും റോഡ്രിയെയും പിൻവലിക്കാൻ ഫ്ലിക്ക് തയ്യാറായി. മികച്ച താരങ്ങൾ മുഴുവൻ സമയവും കളത്തിലില്ലെങ്കിലും മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് അതിലൂടെ ബാഴ്സലോണ നൽകുന്നത്.

ഹൂലിയൻ ആൽവാരസിനെ സ്വന്തമാക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിലും കരിം അഡെയ്മിയെയും ആന്തണി ഗോർഡനെയും ടീമിലെത്തിച്ചും റഫീഞ്ഞ്യയെ സെൻട്രൽ സ്ട്രൈക്കറാക്കി മാറ്റിയും ഫ്ലിക്ക് ഒരുക്കിയ മുന്നേറ്റനിര ഇതിനോടകം ഫലം കാണുന്നു.

ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് റഫീഞ്ഞ്യ നേടിയിരിക്കുന്നത്. എന്നാൽ ഗോളുകൾ മാത്രമല്ല, ഫ്ലിക്കിന്റെ സംവിധാനത്തിൽ റഫീഞ്ഞ്യയുടെ സംഭാവനയുടെ വ്യാപ്തി.

ബോക്സിനകത്തും പുറത്തുമുള്ള റണ്ണുകൾ, എതിർ പ്രതിരോധനിരയെ നീട്ടിക്കളിപ്പിക്കാനുള്ള കഴിവ്, പ്രെസിങ്—ഇവയിലൂടെ സഹതാരങ്ങൾക്ക് കൂടുതൽ ഇടം ഒരുക്കുകയാണ് ബ്രസീലിയൻ താരം. സ്ട്രൈക്കറില്ലാതെ സീസൺ ആരംഭിച്ച ബാഴ്സലോണ 33 ഗോളുകൾ നേടിയതിന് പിന്നിലെ പ്രധാന ശക്തികളിലൊന്നായി റഫീഞ്ഞ്യ മാറിയിരിക്കുന്നു.

ലാ ലിഗയിൽ ആന്തണി ഗോർഡൻ ഇതിനോടകം നാല് അസിസ്റ്റുകൾ സ്വന്തമാക്കി. അഡെയ്മിയുടെ പേരിലുള്ളത് മൂന്ന് ഗോളും മൂന്ന് അസിസ്റ്റും. റേസിങ് സാന്റാൻഡറിനെതിരായ മത്സരത്തിൽ യമാലിന്റെ ഗോളിന് വഴിയൊരുക്കിയതിന് പുറമെ രണ്ട് പെനാൽറ്റികളും നേടിയെടുത്തത് അഡെയ്മിയുടെ സ്വാധീനം വ്യക്തമാക്കുന്നു.

ഇതിനൊപ്പമാണ് ലമീൻ യമാലിന്റെ തകർപ്പൻ ഫോം. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി എട്ട് ഗോളുകളും നാല് അസിസ്റ്റുകളും ഇതിനോടകം യമാലിന്റെ പേരിലുണ്ട്. സീസൺ മുന്നോട്ട് പോകുമ്പോൾ ബലോൺ ഡി ഓർ പുരസ്കാരത്തിനായുള്ള ചർച്ചകളിലും യമാലിന്റെയും റഫീഞ്ഞ്യയുടെയും പേരുകൾ സജീവമാകുകയാണ്.

യമാലിന്റെ വ്യക്തിഗത മികവും ഫ്ലിക്കിന്റെ സംവിധാനവും ചേരുമ്പോൾ ബാഴ്സലോണയുടെ ആക്രമണം കൂടുതൽ അപകടകരമാകുന്നു.

മുന്നേറ്റനിരയ്ക്ക് പുറമെ മധ്യനിരയിലും പ്രതിരോധത്തിലും ബാഴ്സലോണയുടെ വളർച്ച ശ്രദ്ധേയമാണ്. റോഡ്രി ഇതുവരെ പൂർണമായും ബാഴ്സലോണയുടെ സംവിധാനവുമായി ഇണങ്ങിയിട്ടില്ലെങ്കിലും ടീമിന്റെ പ്രകടനത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഇതിനകം പ്രകടമാണ്.

റോഡ്രി ടീമിന്റെ കളിശൈലിയുമായി പൂർണമായി ഇണങ്ങുകയും സഹതാരങ്ങളുടെ കഴിവുകൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ബാഴ്സലോണയുടെ ഗെയിം മറ്റൊരു തലത്തിലേക്ക് ഉയരാനുള്ള സാധ്യതയുണ്ട്.

പ്രതിരോധത്തിലെ ചെറിയ പാളിച്ചകൾ പരിഹരിക്കുന്നതിലും മധ്യനിരയുടെ നിയന്ത്രണം വർധിപ്പിക്കുന്നതിലും റോഡ്രിയുടെ സാന്നിധ്യം നിർണായകമാകാം.

സീസണിന്റെ തുടക്കം നൽകുന്ന സൂചനകൾ വ്യക്തമാണ് ഫ്ലിക്കിന്റെ ബാഴ്സലോണ ഇതിനകം തന്നെ യൂറോപ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മുന്നേറ്റനിരയുടെ വേഗതയും യമാലിന്റെ മികവും റഫീഞ്ഞ്യയുടെ സ്ഥിരതയും മധ്യനിരയിലെ റോഡ്രിയുടെ സാന്നിധ്യവും ഒരുമിക്കുന്നതോടെ, യൂറോപ്യൻ ഫുട്ബോളിൽ ബാഴ്സലോണയുടെ സ്വാധീനം ഇനിയും ഉയരാനാണ് സാധ്യത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix