അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാര്‍ കരട് തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ചു. സമിതി നിര്‍വഹണത്തിന് മുംബൈയിലെ വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനാവും.
സമിതിയുടെ മറ്റ് അംഗങ്ങളായി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഭിഭാഷകന്‍ ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവവരും ഉണ്ട്. 45 ദിവസത്തിനകം സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് പഠിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഭരണഘടനയുടെ 75ാം വര്‍ഷമാണെന്ന് ഉദ്ധരിച്ച്, എല്ലാ രാജ്യവാസികളുടേയും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ഏകസിവില്‍ കോഡ് രാജ്യാന്തരമായി നടപ്പിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം, എന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
370-ാം വകുപ്പ് റദ്ദാക്കല്‍, ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിലുള്ള പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ പാലിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ അവിശ്രമമായി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.






