തെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസാ അധികൃതർ അറിയിച്ചു.
മധ്യ ഗാസയിലെ ദെയർ അൽ-ബലാഹ് മേഖലയിലെ രണ്ട് വീടുകൾ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച പടിഞ്ഞാറൻ ഗാസ സിറ്റിയിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 20 ആയി ഉയർന്നതായി ഗാസാ ആരോഗ്യവകുപ്പ് അറിയിച്ചു.
വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലും ഹമാസും തമ്മിൽ പരസ്പരം കുറ്റാരോപണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. തെക്കൻ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനായി അനുവദിച്ചിരുന്ന പാത ഹമാസ് ദുരുപയോഗം ചെയ്തുവെന്നും ഇത് വെടിനിർത്തൽ കരാർ ലംഘിച്ചതാണെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു.






