Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എസ്‌ഐടി. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുള്ളവരുടെ ഭൂമി ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. അറസ്റ്റിലായ എട്ട് പ്രതികളുമായി ബന്ധമുള്ള 20 പേരുടെ സാമ്പത്തിക ഇടപാടുകളാണ് എസ്‌ഐടി പരിശോധിക്കുന്നത്.

പ്രതികൾ നടത്തിയ ഭൂമി ഇടപാടുകൾ സംഭാവനയായി ലഭിച്ച പണം ഉപയോഗിച്ചാണോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ജില്ലാ റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സംശയത്തിലുള്ള ഭൂമികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും നീക്കമുണ്ട്.

പ്രദേശത്തെ ഭൂമി ബ്രോക്കർമാരെ ഉൾപ്പെടെ എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ട്രസ്റ്റ് അംഗങ്ങളിൽ നിന്നുൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ സംഘം നീക്കം നടത്തുകയാണ്. ഈ മാസം 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം.

അതേസമയം, രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹർജിക്കാരുടെ വാദം.

ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സമഗ്ര ഫോറൻസിക് ഓഡിറ്റ് വേണമെന്ന ആവശ്യവും ഹർജികളിൽ ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ നിലപാട് കേസിൽ നിർണായകമാകും.

അതേസമയം, വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. രാമക്ഷേത്രത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നവരുടെ യഥാർഥ മുഖം പുറത്തുവരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം മാത്രമേ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കൂവെന്ന നിലപാടും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Advertisement
WhiteswanTV Footer