മംഗളൂരു : ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ മുഖ്യപ്രതി ഉളപ്പടെ 8 പേർ പിടിയിൽ . ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ ക്രമാസമാധാനത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു .
ഈ സംഘർഷാവസ്ഥ മൂലം പ്രദേശത്ത് അധികൃതര്‍ നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. 2022 ലെ മംഗല്‍പേട്ട മുഹമ്മദ് ഫാസില്‍ കൊലപാതക കേസിലെ മുഖ്യ പ്രതിയായിരുന്നു 42 കാരനായ സുഹാസ് . ആക്രമണത്തിന് ശേഷം സുഹാസിനെ എ.ജെ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






