കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി കൃത്രിമം നടന്നതായി ആരോപിച്ചുകൊണ്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയിരുന്നു .2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ഒരു രൂപരേഖയായിരുന്നു എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത് . കൂടാതെ
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തന്റെ കുറിപ്പിൽ പറയുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ഫലങ്ങളും അട്ടിമറിക്കാൻ ബിജെപി വിശദമായ അഞ്ച് ഘട്ട പ്രക്രിയയാണ് നടത്തിയതെന്ന് രാഹുൽ ആരോപിച്ചു. കേന്ദ്രത്തിന് വലിയ തോതിൽ അനുകൂലമായി പ്രവർത്തിക്കാൻ വേണ്ടിയാണ് നരേന്ദ്ര മോദി സർക്കാർ 2023 ൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ഭേദഗതി ചെയ്ത നിയമം കൊണ്ടുവന്നതെന്ന് അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു .
എന്നാൽ ഇതിന് മറുപടിയായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എത്തിയിരുന്നു. ‘നമ്മുടെ സ്ഥാപന പ്രക്രിയകളെക്കുറിച്ച് വോട്ടർമാരുടെ മനസ്സിൽ സംശയത്തിന്റെയും വിയോജിപ്പിന്റെയും വിത്തുകൾ വിതയ്ക്കാനുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ മനഃപൂർവമാണ് എന്ന് അദ്ദേഹം എക്‌സിൽ എഴുതി.” ഇത് ജോർജ്ജ് സോറോസിന്റെ പ്ലേബുക്കിൽ നിന്ന് നേരിട്ട് വന്നതാണ് – ആളുകൾക്ക് സ്വന്തം സ്ഥാപനങ്ങളിലുള്ള വിശ്വാസം വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു, അങ്ങനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി അവരെ ഉള്ളിൽ നിന്ന് തന്നെ തുറന്നുകാട്ടാൻ കഴിയും,” മാളവ്യ കുറിച്ചു.




