ബെംഗളൂരു: ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. ബെംഗളുരു സൂര്യനഗർ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
മെയ് 21-നായിരുന്നു ബെംഗളൂരുവിലെ ചന്ദാപുര റെയിൽവേ പാലത്തിന് കീഴെ നീല സ്യൂട്ട് കേസിനുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്.
ബിഹാർ സ്വദേശിനിയായ 17-കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.




