സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

യുപിയില്‍ ആറ് സീറ്റുകളിൽ ബി.ജെ.പി, മൂന്നു സീറ്റുകളിൽ എസ്.പി

ഉത്തർപ്രദേശിൽ ഒൻപത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറു സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.പിയും മൂന്നു സീറ്റുകളിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സമാജ് വാദി പാർട്ടിയുമാണ് മുന്നേറുന്നത്. ബി.ജെ.പി സ്ഥാനാർഥികളായ രംവീർ സിങ് കുണ്ഡാർകി മണ്ഡലത്തിലും, സഞ്ജീവ് ശർമ ഗാസിയാബാദ് മണ്ഡലത്തിലും, ഖായിറിൽ സുരേന്ദർ ദിലെറും, ശിശഹമുവിൽ സുരേഷ് അശ്വതിയും, കത്തേഹരിയിൽ ധർമരാജ് നിഷാദും മാജ്ഹവാനിൽ തേദ് പ്രതാപ് സിങ്ങുമാണ് മുന്നേറികൊണ്ടിരിക്കുന്നത്. കാർഹാലിൽ എസ്‌.പിയുടെ തേജ്‌ പ്രതാപ്‌ യാദവാണ് മുന്നിൽ. ബി.ജെ.പിയുടെ അനുജേഷ് പ്രതാപ് സിങ്ങാണ്‌ […]
Read more

ജാർഖണ്ഡിൽ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി

ജാർഖണ്ഡിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി. 81 സീറ്റുകളിലെ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ ഇന്ത്യാ സഖ്യം 47 ഇടത്ത് ലീഡ് നേടിയിരിക്കുകയാണ്. 30 സീറ്റുകളിലാണ് എന്‍ഡിഎ എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ സി പി സഖ്യ മഹായുതി കുതിപ്പിൽ. എൻ.ഡി.എ-218 സീറ്റുകളിലും ഇന്ത്യാ സഖ്യം 57 സീറ്റുകളിലുമാണ് മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. 288 ൽ 51 സീറ്റിൽ മാത്രമാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി എത്തിയിരിക്കുന്നത്. രണ്ട് സിറ്റിൽ […]
Read more

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പുലർച്ചെ നാലോടെയാണ് ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനങ്ങളുണ്ടായത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമാണിത്. ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഞായറാഴ്ച റാസ് അൽ-നബാ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുറത്തുവന്ന […]
Read more

രാഹുല്‍ മുന്നോട്ട്…

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, സി കൃഷ്ണകുമാർ അതിയായ ആവേശത്തോടെ മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ലീഡ് നില തിരിച്ച് പിടിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോള്‍ 1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിയുന്നില്ല.
Read more

ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര്‍ പ്രദീപ്

ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര്‍ പ്രദീപ്. 9017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി നില്‍ക്കുകയാണ് ഇടതിന്റെ വിശ്വസ്ഥനായ യു ആര്‍ പ്രദീപ്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ എൽ.ഡി.എഫ് മുന്നേറ്റമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു ആർ പ്രദീപ്. പ്രതീക്ഷിച്ച മുന്നേറ്റം എൽ.ഡി.എഫ് ഉണ്ടാക്കിയെന്നും പ്രദീപ് പ്രതികരിച്ചു. വോട്ട് ചെയ്ത ​എല്ലാവർക്കും നന്ദി പറയുകയാണ്. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ ഡി എഫ് ഉണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണല്ലിന് ശേഷം ന്യൂനപക്ഷ വോട്ടുകളെ സംബന്ധിച്ച് പ്രതികരണം നടത്തും. – യു ആർ പ്രദീപ് […]
Read more

ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു : ലൈം​ഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ (എസ്‌) നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാ​ഗപ്രസന്നയുടെ സിം​ഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രജ്വലിനെ കാണാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്നും ശേഷം വീഡിയോ ചിത്രീകരിച്ചെന്നുമുള്ള കേസിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജൂൺ 12ന് രേവണ്ണയ്‌ക്കെതിരെ ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീഡിയോ കോളിന്റെ പേരിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. […]
Read more

വയനാട് പ്രിയങ്കയ്ക്ക് തന്നെ

വയനാട് : വോട്ടെണ്ണലിനൊപ്പം പ്രിയങ്കയും മുന്നോട്ട് കുതിക്കുന്നു. 200,044 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാടിന്റെ പ്രിയങ്കരിയെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാൻ പോലും എതിർ സ്ഥാനാർത്ഥികളൊന്നും ചിത്രത്തിൽ പോലും തെളിയുന്നതേയില്ല. ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് പ്രതീക്ഷിച്ച വോട്ടകളൊന്നും നേടാനായിട്ടില്ല. തുടക്കത്തിൽ പ്രിയങ്ക 68917 വോട്ടുകൾ നേടിയപ്പോൾ നവ്യക്ക് ലഭിച്ചത് 11235 വോട്ടു​ മാത്രമാണ്. സത്യൻ മൊകേരിക്ക് ലഭിച്ചത് 20678 വോട്ടാണ്.
Read more

പി.വി അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്

ചേലക്കര : യുആര്‍ പ്രദീപ് സക്രീനില്‍ നിന്ന് മാറാതെ മുന്നേറി നില്‍ക്കുമ്പോള്‍ ചേലക്കരയില്‍ ചലനമുണ്ടാക്കാനെത്തിയ പി.വി. അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 1025 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചേലക്കരയിൽ 8567 വോട്ടിന്റെ ലീഡുമായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപാണ് മുന്നിലുള്ളത്. സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ 325 […]
Read more

മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടേയും ജാർഖണ്ഡില്‍ ഇന്ത്യാസഖ്യത്തിന്റേയും മുന്നേറ്റം. ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യാ സഖ്യം 68 സീറ്റുകളിലില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ജാർഖണ്ഡില്‍ ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ 37 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നേറി നില്‍ക്കുകയാണ്. 22 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നേടാനായിരിക്കുന്നത്. […]
Read more

വോട്ടെണ്ണൽ ആരംഭിച്ചു ; ചങ്കിടിപ്പില്‍ മുന്നണികള്‍

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഇത്തവണ പാലക്കാട് പോളിങ് 70.51 ശതമാനവും വയനാട്ടില്‍ 64.27 ശതമാനവും ചേലക്കരയില്‍ 72.29 ശതമാനവുമാണ് . പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കുകയാണ് .
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.