തിരുവനന്തപുരം: മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും സിപിഎമ്മും മടിക്കുന്നത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തിയ ആക്രമണത്തിനു തുല്യമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണവും. ഇസ്രയേലിനെയും അമേരിക്കയെയും കുറ്റപ്പെടുത്താൻ മത്സരിക്കുന്ന സിപിഎം നേതാക്കളും കോൺഗ്രസ് നേതൃത്വവും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ മടിക്കുന്നത് ഏത് വോട്ട് ബാങ്കിനു വേണ്ടിയാണ്. ഈ നയം ഇരട്ടത്താപ്പാണ് എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ 15 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി. അംഗത്വം നൽകി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്ഥാനാർഥിപ്പട്ടികയാകും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



