ബാംഗ്ലൂർ : ബാംഗ്ലൂരിൽ തിക്കിലും തിരക്കിലും പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി . ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നും സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ദുരന്തത്തിന് പിന്നാലെ കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക.15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും.






