തിരുവനന്തപുരം: മുന്‍ ജീവനക്കാര്‍ സാമ്പത്തികമായി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇന്‍ഫ്യൂവെന്‍സര്‍ ദിയ കൃഷ്ണ രംഗത്ത്. ഓ ബൈ ഓസി എന്ന പേരില്‍ ജ്വല്ലറിയും വസ്ത്രങ്ങളും ഓണ്‍ലൈനായി വിൽക്കുന്ന സംരംഭത്തിന് ഇപ്പോള്‍ തിരുവനന്തപുരത്ത് കടയും ഉണ്ട്. ഇവിടുത്തെ പേമെന്റ് സംബന്ധിച്ചാണ് തട്ടിപ്പ് നടന്നത്. ദിയ തന്നെ തൻ്റെ ഇന്‍സ്റ്റ സ്റ്റോറി പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
സ്ഥാപനത്തിലെ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്, രാധു എന്നിവരാണ് സ്ഥാപനത്തില്‍ ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്നതെന്ന് ദിയ വെളിപ്പെടുത്തി. കടയുടെ ഔദ്യോഗിക സ്കാനര്‍ മാറ്റി ഈ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ട് നമ്പറുകള്‍ നല്കിയ പേമെന്റുകള്‍ വകമാറ്റിയെന്നാണ് ദിയയുടെ പ്രധാന ആരോപണം.
പ്രീമിയം കസ്റ്റമേഴ്സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത് എന്നാണ് ദിയയുടെ ആരോപണം. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തുവെന്നും ആരോപിക്കുന്നു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ വ്യക്തമാക്കി.






