ലക്‌നൗ: ഉത്തർപ്രദേശ് ബറേലിയിലെ പ്രേംനഗർ പ്രദേശത്തെ എംബി ഇന്റർ കോളേജ് ഗ്രൗണ്ടിൽ തീപിടിത്തം. വിവരമറിയിച്ച ഉടൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
അതേസമയം, സാംബാൽ ജില്ലയിലെ ചന്ദൗസിയിൽ പഴയ ടയറുകൾ സംസ്‌കരിച്ച് എണ്ണ വേർതിരിക്കുന്ന പ്ലാന്റിൽ ശനിയാഴ്ച അഗ്നിബാധ ഉണ്ടായി. അഞ്ച് ഫയർ ടെൻഡറുകളുടെ സഹായത്തോടെ തീ നിയന്ത്രണത്തിലാക്കിയതായി ഫയർ സ്റ്റേഷൻ സിഒ കൃഷ്ണകാന്ത് ഓജ അറിയിച്ചു. ഈ സംഭവത്തിലും ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.




