കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ബി. സന്തോഷ് കുമാർ പന്തിന് പുറകെ ഓടുന്ന കളിക്കാരന്റെ അതേ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, ഫിഫാ ലിസ്റ്റഡ് റഫറിയും ഒട്ടേറെ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുള്ള ആളാണ് ഈ മത്സരാർഥി.
നഗരത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷ്കുമാറിന്റെ പ്രചാരണവും വോട്ട് അഭ്യർഥനയും ഓട്ടോ സവാരിക്കിടെയാണ്. ജയിച്ചാലും തോറ്റാലും സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടുമെന്നു പറയുന്നു . ഈ വാർഡിലെ മറ്റ് സഥാനാർഥികൾ ടി.എം. സുരേഷ് (സിപിഎം ), ടി.സി. റോയ് (കോൺഗ്രസ് ) എന്നിവരാണ് മറ്റ് എതിർ സ്ഥാനാർഥികൾ.
നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് വിശേഷങ്ങളും വൈറ്റ്സ്വാൻ ന്യൂസ്‌നോട് എം. ബി. സന്തോഷ് കുമാർ പങ്കുവയ്ക്കുന്നു. . നാൽപ്പത്തിയഞ്ചു വയസ്സുവരെ ഫുട്ബോൾ റെഫറിങ് ചെയ്ത ആളാണ് ഞാൻ. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നിരസിക്കാൻ തോന്നിയില്ല. ജയവും തോൽവിയും എന്നെ ബാധിക്കുന്നില്ല. എന്തുവന്നാലും നാട്ടുകാർക്കൊപ്പം അവരുടെ കൂടെ എല്ലാ ആവശ്യങ്ങൾക്കും താനുണ്ടാവും എന്നാണ് തീരുമാനം.






