തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടാം ഘട്ട പോളിംഗിന് മുമ്പായി ഗുരുവായൂർ നഗരത്തിലെ കൊട്ടിക്കലാശ പരിപാടികൾ സമാധാനപരമായും ആഘോഷഭരിതമായും സമാപിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ മൂന്ന് മുന്നണികളും വ്യത്യസ്ത കേന്ദ്രങ്ങളിൽ കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിച്ചു. മമ്മിയൂർ കൈരളി ജംഗ്ഷനിൽ യു.ഡി.എഫ്, മഞ്ജുളാൽ പരിസരത്ത് എൽ.ഡി.എഫ്, പടിഞ്ഞാറേ നടയിൽ എൻ.ഡി.എ എന്നിവരാണ് ജനനിബിടമായി പരിപാടികൾ നടത്തിയത്.
എല്ലാ മുന്നണികളും പോലീസ് നൽകി നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഭംഗിയോടെ കലാശപരിപാടികൾ പൂർത്തിയാക്കി. ഓരോ കേന്ദ്രങ്ങളിലും പോലീസ് കടുത്ത നിരീക്ഷണം തുടരുകയും ചെയ്തു. രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നേരത്തെ തന്നെ പോലിസ് നൽകിയിരുന്നു.
പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം മൂലം പരിപാടികൾ കൂടുതൽ ആവേശകരമാവുകയും കൃത്യം ആറുമണിക്ക് മുന്നണികൾ എല്ലാ ആഘോഷങ്ങളും അവസാനിപ്പിച്ചു പിരിഞ്ഞുപോവുകയും ചെയ്തു.








