ചെന്നൈ: നടികർ തിലകം ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി . നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ശിവാജി ഗണേശന്റെ കൊച്ചുമകൻ എടുത്ത വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത് . 9.39 കോടി രൂപയുടെ വായ്പയായിരുന്നു കൊച്ചുമകനായ ദുഷ്യന്ത് തിരിച്ചടക്കാതിരുന്നത്.
അതേസമയം ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.’ജഗജാല കില്ലാഡി’ എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് ബാങ്കിൽ നിന്ന് കൊച്ചുമകനായ ദുഷ്യന്ത് പണം കടമെടുത്തത്. ഇത് മുടങ്ങിയതോടെയാണ് ജപ്‌തി നടപടിയിലേക്ക് കടന്നത് . 22 മൈതാനങ്ങളുടെയും 440 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിന്റെയും പ്ലോട്ടിന്റെയും 13,310 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വത്ത് കണ്ടുകെട്ടാനായിരുന്നു ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടത് .






