വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 2025 ഒക്ടോബർ 1 മുതൽ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് ചെയ്ത മരുന്നുകളെ ഇതു ബാധിക്കും, എന്നാൽ അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിച്ച കമ്പനികൾക്ക് ഈ തീരുമാനം ബാധകമല്ല.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് യുഎസ് ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ്. 2025ൽ ആദ്യ പകുതിയിൽ ഏകദേശം 3.7 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു. ട്രംപിൻ്റെ പുതിയ തീരുമാനത്തിൽ ഇന്ത്യയിൽ നിന്നുള്ള ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾ എത്രമാത്രം ബാധിക്കുമെന്ന് വ്യക്തമല്ല.
സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ തുടങ്ങിയ നിരവധി ഇന്ത്യൻ കമ്പനികൾക്ക് ഇതിനകം യുഎസിൽ പ്ലാന്റുകൾ നിലവിലുണ്ട്, അതിനാൽ അവയ്ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ബയോകോൺ പോലുള്ള അമേരിക്കൻ വിപണിയിലെ ബ്രാൻഡഡ് കമ്പനികളും പുതിയ പ്ലാന്റുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്, അതിനാൽ തീരുവ ബാധിച്ചിട്ടില്ല. പക്ഷേ സൺ ഫാർമയ്ക്ക് അമേരിക്കയിൽ പ്ലാന്റ് ഇല്ലാത്തതിനാൽ, ഉടൻ നിർമ്മാണ പദ്ധതികൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ബാധിച്ചേക്കാം.






