ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭർത്താവ് തന്റെ 28 വയസ്സുള്ള ഭാര്യയെ മകളുടെ കണ്ണിനു മുന്നിൽ ബസ് സ്റ്റാൻഡിൽ കുത്തിക്കൊലപ്പെടുത്തി. 35 വയസ്സുള്ള ക്യാബ് ഡ്രൈവർ ലോഹിതാശ്വയാണ് കൊലപാതകത്തിന് പിന്നിൽ. കൊലപാതക സമയത്ത് 12 വയസ്സുള്ള മകളും സമീപം ഉണ്ടായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതിന്റെ ഫലമായി സംഭവം സ്ഥലത്തുതന്നെ മരണം സംഭവിച്ചു. പ്രദേശത്തെ ആളുകൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും, ലോഹിതാശ്വ കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.
രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായി പരിചയപ്പെട്ട ശേഷം ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് ഇവർ തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടായിരുന്നുവെന്നും, രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തർക്കത്തിനുശേഷം രേഖ 13 വയസ്സുള്ള മകളോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോയപ്പോഴാണ് ലോഹിതാശ്വ പിന്തുടർന്ന് കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണങ്ങൾ ശക്തമായി പുരോഗമിക്കുകയാണ്.






