ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തെനിക്കില്ലെന്ന് റാപ്പർ വേടൻ. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാറുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ജാതിക്കെതിരെയാണ് താൻ സംസാരിക്കുന്നതെന്നും ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നും വേടൻ പറഞ്ഞു.
ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചതെന്ന് പറഞ്ഞു അപമാനിക്കുന്ന ഒരുവിഭാഗം ആളുകൾ ഇപ്പോഴും ഈ സമൂഹത്തിലുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല. തന്റെ പാട്ടുകളിൽ ജാതിയതയില്ല. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൽ ആയിരുന്നു ഇന്ന്. വിദേശ പരിപാടികൾക്കു വേണ്ടി പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടൻ വ്യക്തമാക്കി.
Content: I don’t need to make money by selling my caste: Vedan






