സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’;മോഹൻലാലിനെ പ്രശംസിച്ച് സംവിധയകാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടന്ന വിസ്മയം മോഹൻലാൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്.

കഴിഞ്ഞ മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഒടിടി റിലീസിന് പിന്നാലെ ലഭിക്കുന്നത്. ഇപ്പോഴിതാ തുടരും കണ്ട് മോഹൻലാലിനെ പ്രശംസിച്ചിരിക്കുകയാണ് തമിഴ് സംവിധായകൻ സെൽവരാഘവൻ. മോഹൻലാലിന് മാത്രം ചെയ്യാനാകുന്ന സിനിമയാണ് തുടരുമെന്നും എന്തൊരു നടനാണ് അദ്ദേഹമെന്നും സംവിധായകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘ഗംഭീരം അതി ​ഗംഭീര സിനിമയാണ് തുടരും. മോഹൻലാൽ സാറിന് മാത്രമേ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ സാധിക്കൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’, എന്നാണ് സെൽവരാഘവൻ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. ‘അതാണ് നമ്മുടെ ലാലേട്ടൻ’, എന്നാണ് പലരും കമന്റ് ചെയ്തത്.

ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. പിന്നാലെ കളക്ഷനിലും കസറി. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 234.5 കോടിയാണ് ആ​ഗോളതലത്തിൽ തുടരും നേടിയത്. ഓവർസീസിൽ നിന്നും 93.8 കോടിയും മോഹൻലാൽ ചിത്രം നേടി. ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചുവെങ്കിലും ഇപ്പോഴും ചിത്രം തിയറ്ററുകളിൽ തുടരുന്നുണ്ട്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.