ടെഹ്റാൻ: ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ കണ്ടെത്തി വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെ “ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി” എന്നാണ് ഐആർജിസി വിശേഷിപ്പിച്ചത്.
“കുട്ടികളെ കൊന്നൊടുക്കുന്ന കൊടുംകുറ്റവാളിയായ നെതന്യാഹു ജീവനോടെ ഉണ്ടെങ്കിൽ, അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം ഞങ്ങൾ തുടരും,” എന്നായിരുന്നു ഐആർജിസിയുടെ പ്രസ്താവന.
ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ൻ്റെ 52-ാമത് ഘട്ടത്തിൻ്റെ പ്രഖ്യാപനത്തിൻ്റെ ഭാഗമായാണ് വന്നത്. മേഖലയിലെ ഇസ്രയേൽ സൈനിക താവളങ്ങളും അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അവർ അറിയിച്ചു.
അതേസമയം, നെതന്യാഹുവിന്റെ സ്ഥിതി വ്യക്തമല്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം ഇസ്രയേലിൽ നിന്ന് പലായനം ചെയ്തിരിക്കാമോ എന്ന സംശയവും ഇറാൻ സേന ഉയർത്തി.






