ജമ്മു കാശ്മീർ : ഇന്ത്യ പാക് സംഘർഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി ഐഎംഎഫ്. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം . അതേസമയം ഐഎംഎഫിന്റെ ഈ സഹായത്തെ വിമർശിച്ച് ജമ്മുകശ്മീർ മുഖ്യ മന്ത്രി ഒമർ അബ്ദുള്ള എത്തിയിരുന്നു. ഇന്ത്യയുടെ പല പ്രദേശങ്ങളെയും തകർക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു.
കൂടാതെ പാകിസ്താൻ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഐഎംഎഫിനോട് പാകിസ്താൻ നേരത്തെ വായ്പ ആവശ്യപ്പെട്ടിരുന്നു.പലിശ വായ്പയാണ് ഐഎംഎഫ് നൽകിയിരിക്കുന്നത്. ജമ്മു കാശ്മീരിനെ കൂടാതെ പഞ്ചാബ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പാകിസ്താൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്.






