കൊളംബോ: ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നു എന്ന് വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്റ് അനുര ദിസനായകെ. ശ്രീലങ്കയുടെ ഭാഗമായ സമുദ്രത്തിൽ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.
ശ്രീലങ്കക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തടയാൻ ഏതറ്റം വരെയും പോകുമെന്നും ജാഫ്നയിൽ നടന്ന പൊതുയോഗത്തിൽ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെയും 23 പേര് ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ പ്രസിഡന്റ് പദവിയിലെത്തിയ ദിസനായകെ സാമ്പത്തിക പ്രതിസന്ധിയുൾപ്പടെ മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മത്സ്യസമ്പത്തിന്റെ കാര്യത്തിലും ശക്തമായ ഇടപെടൽ നടത്തുന്നത്.

