കാക്കനാട് : തൃക്കാക്കര നഗരസഭയിൽ 7.5 കോടി രൂപയുടെ ക്രമക്കേടെന്ന ഔഡിറ്റിംഗ് റിപ്പോർട്ട് തള്ളി ചെയർപേഴ്സൺ രാധാമണി പിള്ള. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ മനഃപൂർവം നഗരസഭയെ താഴ്ത്തി കെട്ടാനുള്ള നീക്കാമായിതിനെ സംശയിക്കുന്നതായി ചെയർപേഴ്സൺ പറഞ്ഞു. വാർത്ത സമ്മേളനം വിളിച്ചു ചേർത്തായിരുന്നു ചെയർപേഴ്‌സന്റെ പ്രതികരണം. കൂടാതെ നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ലെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.
വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും അത് ഓഡിറ്റ് ചെയ്യാനെത്തിയവർ അംഗീകരിച്ചില്ലെന്നും എന്നാൽ അതിന്റെ രേഖകളെല്ലാം കൈവശമുണ്ട് എന്നും വാർത്ത സമ്മേളനമതത്തിൽ രാധാമണി പിള്ള വ്യക്തമാക്കി. അതേസമയം നഗരസഭയിൽ 2021 മുതല്‍ 361 ചെക്കുകളില്‍ നിന്നായി ലഭിച്ച 7.50 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ലെന്നും 2023ലെ ഓണാഘോഷ പരിപാടികള്‍ക്ക് 22.25 ലക്ഷം ചെലവഴിച്ചതിൽ വ്യക്തതയില്ലെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.






