സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗസ്സ: വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിക്കൊണ്ടിരുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയിലൂടെ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനമായി ഈ സംഭവത്തെ വിലയിരുത്തുകയാണ് വിദഗ്ധര്‍. അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്രയേലി ആക്രമണത്തില്‍ ഒന്‍പതോളം പേര്‍ മരിച്ചതായി പറയുന്നു.

ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവന പ്രകാരം, സൈന്യത്തെതിരെയുള്ള ആക്രമണ ഭീഷണി മൂലം പ്രത്യാക്രമണം നടത്തേണ്ടി വന്നതായാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, വടക്കന്‍ ഗസ്സയിലെ വീട്ടുകളിലേക്ക് മടങ്ങിക്കൊണ്ടിരുന്ന സാധാരണവാസികളാണ് ഇതില്‍ കൊല്ലപ്പെട്ടവരെന്ന് ഗസ്സയിലെ പ്രാദേശിക അധികാരികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത് . വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഐഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഹമാസ് വിട്ടു നല്‍കുന്നതില്‍ വൈകിപ്പിക്കുന്നുവെന്നും, മനുഷ്യാവകാശ സഹായവുമായി എത്തുന്ന ട്രക്കുകള്‍ ഗസയിലേക്ക് പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. ഹമാസ് സ്വയം പൂര്‍ണമായും നിരായുധീകരണത്തിനൊരുങ്ങാതെ നിലനില്‍ക്കുകയാണെങ്കില്‍, വലിയ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.