കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച കേസിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവും കസ്റ്റഡിയിൽ. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ടെന്ന് ജിസ്മോളുടെ പിതാവ് മൊഴി നൽകിയിരുന്നു. ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായും പിതാവ് പറഞ്ഞു. ജിസ്മോൾ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നേഹ, നോറ എന്നീ രണ്ട് പെൺകുട്ടികളുമായാണ് ജിസ്മോൾ ആത്മഹത്യ ചെയ്തത്.






