ബെംഗളൂരു: ‘രോഹിത് വെമുല’ നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക. ജാതിവിവേചനത്തിന് പുതിയ ശിക്ഷയാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ജാതി വിവേചനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രതി പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
ജാതിവിവേചനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നടക്കുന്നതെങ്കിൽ സ്ഥാപന മേധാവിമാരും ശിക്ഷിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റും സര്‍ക്കാര്‍ സഹായവും റദ്ദാക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കരട് തയ്യാറാക്കിയത്.
ജാതിവിവേചനമുണ്ടായാല്‍ദളിത്- പിന്നാക്ക- ആദിവാസി വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയാണ് ‘രോഹിത് വെമുല’ നിയമത്തിന്റെ ലക്ഷ്യം. 2016-ല്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജാതി പീഡനത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്.





