തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ ആണ് നിരോധനം. (ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഈ കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽപോകാനോ മത്സ്യബന്ധനംനടത്താനോ പാടില്ല.
അതേസമയം, സാധാരണവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനംനടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളംമാത്രം ഉപയോഗിക്കണം. രണ്ട് ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ് മത്സ്യബന്ധനരീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയെടുക്കും.






