കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് പൂജ്യം വോട്ടുകൾ ലഭിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ നീതി പാലിക്കുമെന്നും ബിജെപി ഇൻഫർമേഷൻ ടെക്നോളജി സെൽ മേധാവിയും പാർട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രത്യേക നിരീക്ഷകനുമായ അമിത് മാളവ്യ പറഞ്ഞു.
“2026 ൽ ബംഗാൾ മധുരപലഹാരങ്ങൾ വിളമ്പില്ല – നീതി നടപ്പാക്കും. ‘പിസി ചാബ്ബിഷെ പബേ ഗൊല്ല’ – 2026 ൽ മമതയ്ക്ക് പൂജ്യം ലഭിക്കും!”, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ മാളവ്യ കുറിച്ചു. സംസ്ഥാനത്തെ ഹിന്ദു മത സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ജോലിക്ക് പണം നൽകിയ കേസുകൾ എന്നീ വിഷയങ്ങൾ മുഖ്യമന്ത്രിക്കെതിരെ മാളവ്യ ആയുധമാക്കി.
“മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാളിന് പൂജോ പന്തലുകളിൽ ബോംബ് സ്‌ഫോടനങ്ങളും വ്യാജ തൊഴിൽ റാക്കറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു, അവരുടെ മന്ത്രിമാർ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു, അതേസമയം ബംഗാളികൾ പട്ടിണി കിടന്നു, ജോലിയോ അന്തസ്സോ ഇല്ലാതെയാണെന്നും മുഖ്യമന്ത്രി മമതയുടെ പശ്ചാത്തലം അഴിമതിയും ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളും കൊണ്ട് കളങ്കപ്പെട്ടതാണെന്ന് അദ്ദേഹം വിമർശിച്ചു.






