കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന് കാരണം എന്തെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അപകടമുണ്ടായ പശ്ചാത്തലത്തിൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ബോർഡ് യോഗത്തിന് എത്തിയതാണ് മന്ത്രി.അതേസമയം സംഭവസ്ഥലത്തു ഫൊറൻസിക് പരിശോധന ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള് സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.






