സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി: രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംഘടിപ്പിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. പ്രസംഗത്തിന്റെ തുടക്കത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. തുടർന്ന് രാജ്യത്തെയും ലോകത്തെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ ജനങ്ങൾ ആശങ്കയിൽ കഴിയുന്നുവെന്നും നിലവിലെ ആഗോള സാഹചര്യം അസ്ഥിരവും അപകടകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത രീതിയിൽ വിമർശിച്ച രാഹുൽ ഗാന്ധി, അമേരിക്കയുമായി ഒപ്പുവെച്ച കരാർ ഇന്ത്യയുടെ കാർഷിക മേഖലയെ ബാധിക്കുമെന്ന് ആരോപിച്ചു. ഇത്തരമൊരു തീരുമാനത്തിലൂടെ രാജ്യത്തിന്റെ കാർഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുക്കുകയാണെന്നും ഇത് ഊർജ്ജസുരക്ഷയെ പോലും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിഷയവും രാഹുൽ ഗാന്ധി പ്രസംഗത്തിൽ ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ ചിലരുടെ പേരുകൾ ആ ഫയലുകളിൽ ഉണ്ടെന്നും അതിനെക്കുറിച്ചുള്ള ഭയം മൂലമാണ് ചില രാഷ്ട്രീയ നിലപാടുകളിലേക്ക് മോദി പോകുന്നതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

കേരള രാഷ്ട്രീയത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. സംസ്ഥാനത്ത് സിപിഎം- ബിജെപി കൂട്ടുകെട്ടാണ് പ്രവർത്തിക്കുന്നതെന്നും യുഡിഎഫിനെ തോൽപ്പിക്കാനാണ് അവർ കൈകോർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച രാഹുൽ ഗാന്ധി, തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്നും സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പ്രസംഗത്തിന്റെ അവസാനം കോൺഗ്രസ് നേതാക്കൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും കേരളത്തിലെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ കേരള ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തോടെയാണ് ഫെബ്രുവരി 6ന് ആരംഭിച്ച പുതുയുഗ യാത്ര അവസാനിച്ചത്. സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങൾ സന്ദർശിച്ച ശേഷമാണ് യാത്ര തലസ്ഥാനത്ത് സമാപിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.