Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേപ്പാൾ മിന്നൽ പ്രളയം; മരണം 1344 ആയി, ആയിരക്കണക്കിന് പേരെ കാണാനില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ 31 പേർ കൂടി മരിച്ചതായി ചൈനീസ് സർക്കാർ സ്ഥിരീകരിച്ചു. ഗിറോങ് ചെക്ക്പോസ്റ്റിൽ നിന്ന് 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

പ്രളയത്തിൽ കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പൊന്നാനി സ്വദേശിയായ ശ്രീധരൻ അയ്യരും കുടുംബവും അവസാനമായി ഉണ്ടായിരുന്നെന്ന് കരുതുന്ന മേഖലയിൽ ഇന്നലെയും ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരുകയാണ്.

നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് ഇന്നലെ രണ്ട് പേരെ രക്ഷപ്പെടുത്തി. തുരങ്കത്തിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ നിന്ന് ഏകദേശം 900 പേരെ കാണാതായിട്ടുണ്ട്. തുരങ്കങ്ങളിൽ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

നേപ്പാളിൽ ഇതുവരെ 843 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 85 എണ്ണം കുട്ടികളുടേതാണ്. 501 മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം 1030 മൃതദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 4898 പേരെയാണ് ഇപ്പോഴും കണ്ടെത്താനുള്ളത്.

ടിബറ്റിലും ഏകദേശം 500 പേരെ കണ്ടെത്താനുണ്ട്. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ വഴി എത്തിയ 80 വിദേശ ഇന്ത്യക്കാർ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ തകർന്നിരുന്നു. ഇവിടെ നിന്നാണ് 31 മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ചൈനീസ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരന്മാരായ നാല് പൊന്നാനി സ്വദേശികൾ ഉൾപ്പെടെയുള്ള മലയാളികളെക്കുറിച്ചും ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, നേപ്പാളിൽ കൂടുതൽ ബെയ്ലി പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇന്ത്യൻ സൈന്യം എത്തിക്കും. ടിബറ്റ് മേഖലയിൽ കുടുങ്ങിയിരുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതമായി മടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer