തൃശൂർ: ഗുരുവായൂർ വിലേജ് ഓഫീസിന്റെ പരിസരത്ത് ദശാബ്ദങ്ങൾ പഴക്കമുള്ള രണ്ട് വന്മരങ്ങൾ വെട്ടിമാറ്റി. വിലേജ് ഓഫീസ് കെട്ടിടത്തിനും അവിടെ എത്തുന്ന ജനങ്ങൾക്കും അപകടഭീഷണി ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇത്തരം പഴക്കമുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ പ്രാദേശികരിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണപ്രകാരം, മരങ്ങൾ പഴക്കം മൂലം അപകടസാധ്യതയുണ്ടാക്കുകയും,
വിലേജ് ഓഫീസിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കൊമ്പുകൾ ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു .മുഖ്യമന്ത്രിയുടെ ജനസംഭർക്ക പരുപാടിയിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടിയെടുത്തതെന്ന് വിലേജ് ഓഫീസ് ജീവനക്കാർ വൈറ്റ്സ്വാൻ ന്യൂസിനോട് വ്യക്തമാക്കി.പഴയ കെട്ടിടത്തിന് സമീപമുള്ള സ്ഥലത്ത് വെട്ടിമാറ്റിയ മരക്കൊമ്പുകളും വേരുകളും ട്രക്കുകളിലാക്കി നീക്കം ചെയ്യുന്ന പ്രവർത്തനം ദിനം മുഴുവൻ നടന്നു.










