Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കും; പോളിറ്റ്ബ്യൂറോയിൽ തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ചയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം തന്നെ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസമായി ന്യൂഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് വരുന്നത് പ്രതിപക്ഷ നേതാവായിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ് ചെയ്തത്.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, നേതൃസ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം പോളിറ്റ്ബ്യൂറോയിൽ ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അവലോകനത്തിനായിരുന്നു യോഗം മുൻഗണന നൽകിയത്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടി യോഗം വിശദമായി ചർച്ച ചെയ്തു.

പത്ത് വർഷമായി അധികാരത്തിലിരുന്ന കേരളത്തിൽ ഭരണം നഷ്ടമായത് വലിയ ആഘാതമായി പോളിറ്റ്ബ്യൂറോ വിലയിരുത്തി. തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബംഗാളിൽ അഞ്ച് സീറ്റുകൾ വരെ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒടുവിൽ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും ചർച്ചയായി. എങ്കിലും ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന് പ്രാതിനിധ്യം തിരികെ ലഭിച്ചത് ആശ്വാസകരമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
കേരളത്തിലെ തോൽവിക്ക് പ്രധാന കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ട് എം.വി. ഗോവിന്ദൻ പോളിറ്റ്ബ്യൂറോയിൽ അവതരിപ്പിച്ചു. ഭരണവിരുദ്ധ വികാരവും സംഘടനാപരമായ പോരായ്മകളും തോൽവിക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം യോഗം ചേർന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer