ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ഷഹബാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്. മുൻപ് ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞിരുന്നു. ഈ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍നിന്നുണ്ടായിരിക്കുന്നത്.
ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ആണവായുധ പ്രയോഗത്തിന്റെ സാധ്യതയേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു- പാകിസ്താന്റെ ആണവപദ്ധതി, സമാധാനപരമായ ആവശ്യങ്ങള്‍ക്കും രാജ്യസുരക്ഷയ്ക്കും മാത്രമുള്ളതാണെന്നും ആക്രമണണങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്.
Content: Pakistan’s nuclear program is only for peace and self-defense: Shahbaz Sharif






