തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് സ്വന്തമായി നൽകിയത് അവരുടെ ആവശ്യപ്രകാരമാണെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗൗരവം അറിയില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. ചാറ്റ് തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇന്ന് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജിയുമായി സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങൾക്കിടയിലും ആവശ്യമായ വസ്തുതകൾ പരിശോധിക്കാതെ ജാമ്യം അനുവദിച്ചതാണെന്നതാണ് സർക്കാരിന്റെ വാദം. ജനപ്രതിനിധിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമാവുമെന്നാണ് നിലപാട്.










