കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്ന് നടൻ ജയറാം. ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായ ജയറാമിന്റെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
പോറ്റിയുമായി അനധികൃത ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ജയറാം മൊഴിയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം മൂന്നര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.



