ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയും ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈ വാദങ്ങൾ അംഗീകരിച്ചില്ല. “ദൈവത്തെ കൊള്ളയടിച്ചില്ലേ?” എന്ന പരാമർശവും കോടതി നടത്തി. താൻ ദേവസ്വം കമ്മീഷണർ എന്ന നിലയിൽ മാത്രമാണ് പ്രവർത്തിച്ചതെന്നായിരുന്നു വാസുവിന്റെ വിശദീകരണം. എന്നാൽ കേസിൽ ഇടപെടാൻ തയ്യാറല്ലെന്ന നിലപാടോടെ സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. എൻ. വാസു നിലവിൽ 72 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.






