തൃശ്ശൂർ: ശബരിമല ദ്വാരപാലക ശില്പം കേസിൽ തന്ത്രി കണ്ഠർ രാജീവറെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുവാദം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതി എസ്ഐടി തന്ത്രിക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചു. സ്വർണം, ചെമ്പ് ഉൾപ്പെടുത്തി വ്യാജ മഹസർ തന്ത്രിയുടെ ഒപ്പോടു കൂടി തയ്യാറാക്കിയതോടെ ഗൂഡാലോചനയിൽ തന്ത്രി പങ്കാളിയാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിൽ നിന്നും തന്ത്രിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടപ്പിലാക്കും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയുടെ അറസ്റ്റ്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19-വരെ മാറ്റി. മുൻ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.






