സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം: 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ നടപടി സ്വീകരിച്ചു സർക്കാർ. സംസ്ഥാന ജയില്‍ വകുപ്പിന് കീഴിലുള്ള 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 17 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരും 5 അസി. പ്രിസണ്‍ ഓഫീസര്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കുമരകത്തെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗം ഗൗരവത്തോടെ കാണണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്.

അതേസമയം നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്ന ആരോപണം ശക്തമാണ്. യോഗത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥര്‍ വാട്ട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതോടു കൂടിയാണ് ഇക്കാര്യം പുറത്തറിയുന്നത്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചായിരുന്നു യോഗം. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് സ്റ്റാറ്റസും മറ്റും പുറത്തുവന്നതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിനും ജയില്‍വകുപ്പിനും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ‘ഒരേമനസ്സുള ഞങ്ങളുടെ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കമായിരിക്കുന്നു… ഇനി വളര്‍ന്നുകൊണ്ടേയിരിക്കും’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഉദ്യോഗസ്ഥര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ ഈ ഒത്തുചേരലിനെതിരെ ജയില്‍ മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാഷ്ട്രീയത്തിന്റെ ഭാഗമായോ സംഘടനയുടെ ഭാഗമായോ അല്ല യോഗം ചേര്‍ന്നത് എന്നുമാണ് ജയില്‍ വകുപ്പ് നല്‍കിയ വിശദീകരണം. പല റാങ്കുകളിലുളള പോലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ പെട്ടെന്നുണ്ടായതല്ലെന്നും അതിനുപിന്നില്‍ കൂടിയാലോചന ഉണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജന്‍സ് അനുമാനം.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.