താൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണെന്ന് റാപ്പർ വേടൻ. ഇരട്ട നീതി നമ്മുടെ സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണെന്നും അതിൽ ഒന്നും പറയാനില്ലെന്നും വേടൻ കൂട്ടിച്ചേര്‍ത്തു. സർക്കാർ വിൽക്കുന്ന മദ്യമാണ് താൻ വാങ്ങുന്നതെന്നും വേടൻ പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തെ കുറിച്ചും വേടൻ പ്രതികരിച്ചിരുന്നു . ഒരു കലാകാരന്‍ പൊതുസ്വത്താണ്.
ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് തന്റെ ജോലിയാണ്. അത് താന്‍ മരിക്കുന്നതുവരെ ചെയ്യും . സമൂഹത്തില്‍ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കണം. വിവേചനപൂര്‍ണമായ സമൂഹമാണ് നമ്മുടേത്. തന്റെ എഴുത്തും വായനയും പാട്ടുകളുമെല്ലാം ഇതിനെതിരെയുള്ള പോരാട്ടമാണെന്നും വേടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും വനംവകുപ്പ് മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരുന്നു.






