ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ 2005 ലെ സോത്സി എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ദക്ഷിണാഫ്രിക്കൻ നടൻ പ്രെസ്ലി ച്വെനിയാഗെ അന്തരിച്ചു. 40 വയസ്സായിരുന്നു അദ്ദേഹത്തിന് മരിക്കുമ്പോൾ ഉണ്ടായിരുന്നത്. അതേസമയം മരണകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നാടകകൃത്ത് ആതോൾ ഫുഗാർഡിന്റെ 1961-ലെ നോവലിനെ ആസ്പദമാക്കി ഗാവിൻ ഹുഡ് സംവിധാനം ചെയ്ത സോത്സിയിലെ അദ്ദേഹത്തിന്റെ അവാർഡ് നേടിയ പ്രകടനം അദ്ദേഹത്തെ അന്താരാഷ്ട്ര താരപദവിയിലേക്ക് ഉയർത്തിയത്.
കൂടാതെ 2013-ൽ നെൽസൺ മണ്ടേലയുടെ ജീവചരിത്രമായ ലോംഗ് വാക്ക് ടു ഫ്രീഡത്തിലും ച്വെനിയാഗെ അഭിനയിച്ചു, കൂടാതെ വിവിധ നാടക നിർമ്മാണങ്ങളിലും അഭിനയിച്ചു.ദക്ഷിണാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡുകൾ അദ്ദേഹത്തെ “ദക്ഷിണാഫ്രിക്കൻ സിനിമയുടെ യഥാർത്ഥ ഇതിഹാസം” എന്നും “പവർഹൗസ് പെർഫോമർ” എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്.






